ഭരണഘടനാ നിർദ്ദേശങ്ങളും കോടതിവിധികളും പൊതുക്ഷേമത്തിനുതകുന്ന സാമൂഹികനിയമങ്ങളും തങ്ങൾക്കു പ്രധാനപ്പെട്ടതല്ല എന്ന നിഷേധാത്മകസന്ദേശം സമൂഹത്തിനു നൽകുന്ന ഇടതുപക്ഷനേതാക്കന്മാരിൽ ചിലർ തങ്ങളുടെ പാർട്ടിയുടെ തെറ്റുതിരുത്തൽ രേഖയ്ക്കെതിരേ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. ജനാധിപത്യത്തിനും സാമൂഹികഭദ്രതയ്ക്കും തുരങ്കം വയ്ക്കുന്ന അത്തരം നിലപാടുകളെ നിയമവാഴ്ചയിൽ വിശ്വസിക്കുന്ന പൊതുസമൂഹം അത്യധികം ഉൽകണ്ഠയോടെയും കടുത്ത അമർഷത്തോടെയുമാണ് വിലയിരുത്തുന്നത്.
പാർട്ടിയുടെ വേര് കുശുക്കുകയും ഇല കൊഴിഞ്ഞ് ചില്ലകൾ ഉണങ്ങുകയും ചെയ്യുന്നതുകണ്ട് ഭയന്ന ചില പാർട്ടി നേതാക്കന്മാർ പാർട്ടി യൂറോപ്പിലേതുപോലെ ഇന്ത്യയിലും അപ്രത്യക്ഷമാകാതിരിക്കാൻ വേണ്ടി കരുതലോടെ തയ്യാറാക്കിയതാണ് തിരുത്തൽ രേഖ. മരിക്കാറായ രോഗിയെ വെന്റിലേറ്ററിൽ കിടത്തിയതുപോലെ അതിനെ കരുതിയാൽ മതി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും പാർട്ടിക്കുണ്ടായ കനത്ത തിരിച്ചടി തെറ്റുതിരുത്തൽ തന്ത്രം കൂടാതെ മുന്നോട്ടു പോകാനാവില്ലെന്ന സത്യത്തിന് അടിവരയിട്ടിരിക്കുകയാണ്. പാർട്ടിക്കുള്ളിൽ തിരുത്തലൊന്നും നടക്കില്ലെന്ന് എല്ലാവർക്കും ഉറപ്പുണ്ട്. കാരണം പാർട്ടി നേതാക്കന്മാർ തങ്ങളുടെ തെറ്റ് അംഗീകരിക്കാൻ തയ്യാറല്ല. മറ്റുള്ളവരെല്ലാം തെറ്റുകാർ, ഞങ്ങൾ മാത്രം നീതിമാന്മാർ എന്ന ചിന്തയാണ് പാർട്ടി നേതൃത്വത്തിന്. മറ്റുള്ളവരെ തിരുത്തി മാത്രം ശീലമുള്ള അവർ സ്വയം തിരുത്തലിനു വിധേയമാവില്ല.
നേതാക്കന്മാരുടെ അഴിമതിയും മാഫിയാ ബന്ധങ്ങളും സ്വജനപക്ഷപാതവും സുഖലോലുപതയും മൂലം അണികൾ പാർട്ടി വിടുന്ന സാഹചര്യത്തിലാണ് മനസ്സില്ലാ മനസ്സോടെ അടിയന്തര രക്ഷാ നടപടിയെന്ന നിലയിൽ തിരുത്തൽ രേഖയുമായി കേന്ദ്ര നേതൃത്വം രംഗത്തു വന്നത്. മാർഗ്ഗരേഖയിലെ ഒരു നിർദ്ദേശം പാർട്ടി സെക്രട്ടറിമാർക്കു സമയപരിധി ഏർപ്പെടുത്തുക എന്നതാണ്. 12 വർഷം സെക്രട്ടറി സ്ഥാനം പൂർത്തിയാക്കുന്നവർക്കു മറ്റൊരവസരം കൂടി നൽകേണ്ടതില്ലെന്ന നിർദ്ദേശമാണ് തിരുത്തൽ രേഖയിലുള്ളത്. അതിനെതിരേ കേരളത്തിലെ ചില നേതാക്കന്മാർ രംഗപ്രവേശം ചെയ്തു. തിരുത്തൽ രേഖയിലെ പ്രസ്തുത നിർദ്ദേശം പിണറായി വിജയനെ ഉദ്ദേശിച്ചുള്ളതാണെന്നാണ് അവരുടെ വിമർശനം. നവംബർ 12,13 തീയതികളിൽ നടന്ന സി.പി.എം. സംസ്ഥാന സമിതിയോഗത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ശശിയാണ് സെക്രട്ടറിയെ സംരക്ഷിക്കാനെത്തിയത്. പാർട്ടി കേരളഘടകം ഔദ്യോഗികപക്ഷത്തിന്റെ ചാവേറായി പ്രവർത്തിക്കുന്ന ടി.ശിവദാസമേനോൻ കേന്ദ്ര നേതൃത്വത്തിനെതിരേ പരസ്യവിമർശനവുമായി പോരിനിറങ്ങിയത് പിണറായി വിജയന് സംരക്ഷണകവചം തീർക്കാനാണെന്ന് എല്ലാവർക്കും അറിയാം. കേന്ദ്രനേതൃത്വത്തോടുള്ള സംസ്ഥാന ഘടകത്തിന്റെ എതിർപ്പാണ് ശിവദാസമേനോനിലൂടെ മുഴങ്ങിയത്. അഴിമതിക്കേസിൽ കുടുങ്ങിയിരിക്കുന്ന സെക്രട്ടറിയുടെ സ്ഥാനം കൂടി നഷ്ടപ്പെട്ടാൽ ഉണ്ടാകാവുന്ന പ്രതിസന്ധികൾ മുന്നിൽ കണ്ടുള്ള കളികളാണ് ഇവർ നടത്തുന്നത്.
പാർട്ടി കേന്ദ്ര-സംസ്ഥാന ഘടകങ്ങൾ തമ്മിലുള്ള കലഹങ്ങളും സെക്രട്ടറി പക്ഷവും മുഖ്യമന്ത്രി പക്ഷവും തമ്മിലുള്ള ഭിന്നതയും മൂലം ശ്വാസം മുട്ടുന്നത് കേരളത്തിലെ പാവപ്പെട്ട ജനമാണ്. ഉദ്യോഗസ്ഥർക്കും സമ്പന്നർക്കും സംഘടിതതൊഴിലാളികൾക്കും എങ്ങനെ ഭരിച്ചാലും യാതൊരു പ്രശ്നവുമില്ല. എന്നാൽ അസംഘടിതരായ പാവപ്പെട്ടവരുടെ സ്ഥിതി അതല്ല. അവർക്കു ജനപ്രതിനിധികളും ഭരണാധികാരികളും സംരക്ഷണം നൽകിയേ മതിയാവൂ. പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മാത്രം സർക്കാരിന്റെ സമയവും ഊർജവും ചെലവഴിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ജനങ്ങളോടുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നില്ല. തത്ഫലമായി വികസനത്തിന്റെ ഭൂപടത്തിൽ കേരളത്തിനു സ്ഥാനമില്ലാതെ പോകുന്നു. ഇവിടത്തെ സാധാരണക്കാർ വിലക്കയറ്റത്തിന്റെ ഭാരം പേറാനാവാതെ തളർന്നു വീഴുകയാണ്. അതു കണ്ടിട്ടും പാർട്ടി നേതൃത്വം ആരെ വിഴുങ്ങേണ്ടൂ എന്ന ഗർവ്വോടെ നിലകൊള്ളുന്നു. അവർക്കെതിരേ ജനം പുറംതിരിഞ്ഞു നിൽക്കുമെന്ന് ഉറപ്പ്.
തിരുത്തൽ രേഖ തിരുത്താൻ ശ്രമം
വിഷം ചീറ്റുന്ന ചോദ്യങ്ങൾ - കെ.എം.ചുമ്മാർ
എത്രമാത്രം രാഷ്ട്രീയ ഭ്രാന്തുണെ്ടങ്കിലും ഒരധ്യാപകന് ഇങ്ങനെയൊരു ചോദ്യക്കടലാസു തയ്യാറാക്കാൻ തോന്നുമോ? ആയിരക്കണക്കിനാളുകളുടെ കൈയിലെത്തുന്ന ചോദ്യക്കടലാസിൽ ഇത്രയും വിഷം ഛർദിച്ചുവച്ച ഈ അധ്യാപകൻ, ക്ലാസിൽ പോകാറുണെ്ടങ്കിൽ, തന്റെ മുമ്പിൽ കിട്ടുന്ന പതിനാറു പതിനേഴു വയസ്സായ വിദ്യാർത്ഥിനീ വിദ്യാർത്ഥികളുടെ മുമ്പിൽ എന്തൊക്കെ പറഞ്ഞും കാട്ടിയും കൂട്ടുന്നുണ്ടാകും?
മുപ്പത്തിമൂന്നു കൊല്ലം ഹൈസ്കൂൾ ക്ലാസുകളിൽ ഇംഗ്ലീഷും സോഷ്യൽ സ്റ്റഡീസും പഠിപ്പിച്ചിരുന്ന ഒരു അധ്യാപകനാണ് ഈ ലേഖകൻ. പാഠപുസ്തകങ്ങൾ എഴുതാനും, എസ്.എസ്.എൽ.സി പരീക്ഷയ്ക്കുള്ള ക്വസ്റ്റ്യൻ ബാങ്ക് തയ്യാറാക്കാനുമുള്ള വർക്കുഷോപ്പുകളിൽ സംബന്ധിച്ചിട്ടുണ്ട്. സോഷ്യൽ സ്റ്റഡീസ് പഠിപ്പിക്കുന്ന അധ്യാപകർക്കുവേണ്ടി സംഘടിപ്പിക്കപ്പെട്ട പരിശീലന ക്ലാസുകളിൽ പല പ്രാവശ്യം റിസോഴ്സ് ടീച്ചറായും പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ടായിരിക്കാം ഞാൻ പഠിപ്പിച്ചിരുന്ന വിഷയങ്ങളെ സംബന്ധിക്കുന്ന പുസ്തകങ്ങൾ എവിടെ കണ്ടാലും വിലകൊടുത്തു വാങ്ങുക ഒരു പതിവാക്കിയിരുന്നു. അക്കൂട്ടത്തിൽ പഴയ സോവിയറ്റുയൂണിയനിൽ അഞ്ച്, ആറ്, ഒമ്പതു ക്ലാസുകളിൽ പഠിപ്പിച്ചിരുന്ന ലോകചരിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് (മോസ്കോയിലുണ്ടായിരുന്ന പ്രോഗ്രസീവ് പബ്ലീഷിംഗ് ഹൗസ് 1965-ൽ പ്രസിദ്ധീകരിച്ചത്) തൃശൂരിലെ കറന്റ് ബുക്സിൽനിന്നും വാങ്ങിയത് ഇപ്പോഴും എന്റെ പക്കലുണ്ട്. ആ പുസ്തകങ്ങൾ വാങ്ങി സൂക്ഷിച്ചതിന്റെ പ്രയോജനം ശരിക്കും മനസ്സിലായത് എം.എ.ബേബി മന്ത്രിയായതിനു ശേഷം വിദ്യാഭ്യാസ ഡിപ്പാർട്ടുമെന്റ് പ്രസിദ്ധീകരിച്ച പാഠ പുസ്തകങ്ങളും പഠന സഹായികളും കെ.എസ്.ടി.എ സഖാക്കൾ തയ്യാറാക്കുന്ന ചോദ്യക്കടലാസുകളും കണ്ടപ്പോഴാണ്.
മതവും ഭരണകൂടവും
സോവിയറ്റ് ഭരണഘടനയുടെ മലയാള പരിഭാഷ, പ്രഭാത് ബുഖൗസ് പ്രസിദ്ധീകരിച്ചിട്ടുള്ളതിൽനിന്ന് 124-ാം വകുപ്പ് താഴെ പകർത്തുന്നു:
"പൗരന്മാർക്കു മനഃസാക്ഷി സ്വാതന്ത്ര്യത്തിന് ഉറപ്പു നൽകാൻവേണ്ടി സോവിയറ്റ് യൂണിയനിലെ സഭയെ (പള്ളിയെ) സ്റ്റേറ്റിൽനിന്നും, സ്കൂളിനെ സഭ (പള്ളി)യിൽ നിന്നും വേർപെടുത്തിയിരിക്കുന്നു. മതപരമായ ആരാധനാസ്വാതന്ത്ര്യവും മതത്തിനെതിരായ പ്രചരണ സ്വാതന്ത്ര്യവും എല്ലാ പൗരന്മാർക്കും വേണ്ടി അംഗീകരിക്കപ്പെട്ടിരിക്കുന്നു."
ഇന്ത്യൻ ഭരണഘടനയിൽ ഓരോ പൗരനും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുവാനും അതനുസരിച്ചു ജീവിക്കുവാനും അതു പ്രചരിപ്പിക്കുവാനും അവകാശമുണ്ട്. മതവിശ്വാസം, മതാചരണം, മതപ്രചരണം എന്നീ മൂന്നവകാശങ്ങളാണ് ഇന്ത്യൻ ഭരണഘടന പൗരന്മാർക്കു നൽകിയിട്ടുള്ളത്. മതത്തിന് എതിരായ പ്രചരണംസർക്കാർ പക്ഷത്തുനിന്നോ പൗരന്മാരുടെ പക്ഷത്തുനിന്നോ അനുവദിച്ചിട്ടില്ല. നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ മതത്തിൽ വിശ്വസിക്കാതിരിക്കാം; എന്നാൽ മറ്റൊരാളുടെ മതവിശ്വാസത്തെ എതിർ ക്കാൻ അവകാശമില്ല. സോവിയറ്റ് പൗരന് ഇഷ്ടമുണെ്ടങ്കിൽ മതത്തിൽ വിശ്വസിക്കാം. പക്ഷേ മതാചരണത്തിനോ മതപ്രചരണത്തിനോ അവകാശമുള്ളതായി 124-ാം വകുപ്പിലോ മറ്റേതെങ്കിലും വകുപ്പിലോ പറഞ്ഞിട്ടില്ല. മതങ്ങളെ എതിർക്കാൻ അവകാശമുണ്ടുതാനും.
1957-ൽ ഇ.എം.എസിന്റെ നേതൃത്വത്തിൽ കേരളത്തിലുണ്ടായ ആദ്യ കമ്യൂണിസ്റ്റു മന്ത്രിസഭയും ഇപ്പോൾ സംസ്ഥാനം ഭരിക്കുന്ന അച്യുതാനന്ദൻ മന്ത്രിസഭയും സോവിയറ്റ് ഭരണഘടനയെയും സോവിയറ്റ് പാഠപുസ്തകങ്ങളെയുമാണ് അനുകരിക്കുന്നതെന്നു തോന്നുന്നു. സോവിയറ്റ് ഗവൺമെന്റ് മതവിശ്വാസത്തിനെതിരായ പ്രചരണം നിർബാധം നടത്തുന്നതിന് പാഠപുസ്തക ങ്ങളെയാണ് ഉപയോഗിച്ചത്. നമ്മുടെ സഖാക്കളും അത് ആവർത്തിക്കുന്നു.
അഞ്ചാം ക്ലാസിലേക്കു സോവിയറ്റ് ഭരണകൂടം തയ്യാറാക്കിയിട്ടുള്ള പാഠപുസ്തകത്തിൽ "പ്രാകൃത മനുഷ്യർക്കിടയിൽ മതവിശ്വാസമാരംഭിച്ചതെങ്ങനെ?" എന്നൊരു പാഠമുണ്ട്. ഈശ്വരവിശ്വാസവും മതവും എങ്ങനെയുണ്ടായെന്നു മാർക്ക്സിസ്റ്റു ചിന്താഗതി പ്രകാരം വിശദീകരിച്ചശേഷം പാഠം ഇങ്ങനെ സമാപിക്കുന്നു.
"പുരാതന മനുഷ്യർക്കു മതം വലിയദ്രോഹം ചെയ്തിരുന്നു. പ്രകൃതിയിലോ മനുഷ്യരുടെ ജീവിതത്തിലോ സംഭവിക്കുന്ന നല്ലതും ചീത്തയുമായ ഓരോ കാര്യവും ദൈവത്തിന്റെ തീരുമാനം മൂലമാണെന്ന് അവർ വിശ്വസിച്ചിരുന്നു. ഈ വിശ്വാസം പ്രകൃതി പ്രതിഭാസങ്ങളുടെ യഥാർത്ഥ കാരണം കണ്ടുപിടിക്കാനുള്ള ശ്രമത്തിൽനിന്നു മനുഷ്യനെ തടഞ്ഞുനിറുത്തി. അതിനും പുറമെ ദൈവങ്ങൾക്കുള്ള ബലിയർപ്പണങ്ങളുടെ പേരിൽ എണ്ണമറ്റ മൃഗങ്ങളും മനുഷ്യരും വധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്."
പാഠാന്ത്യത്തിൽ കൊടുത്തിട്ടുള്ള ചോദ്യങ്ങളിൽ ഒന്ന്. 'മതം പുരാതന മനുഷ്യർക്കു ചെയ്ത ദ്രോഹങ്ങൾ എന്തെല്ലാം?' എന്നതാണ്. മതം പ്രചരിപ്പിക്കാനവകാശമില്ലാത്ത ഒരു രാജ്യത്ത്, സ്കൂളിനെ സഭയിൽനിന്നു ഭരണഘടനപ്രകാരം വേർതിരിച്ചിട്ടുള്ള ഒരു രാജ്യത്ത് പത്തു വയസ്സോടടുത്ത കുട്ടികളെ ഇത്തരം പാഠങ്ങൾ പഠിപ്പിച്ചു വിട്ടാൽ എന്തായിരിക്കും ഫലം?
(ഫലം നമ്മൾ കണ്ടു കഴിഞ്ഞു; ഭരണകൂടം സ്റ്റാലിൻമാരെയും ചെഷൂസ്കിമാരെയും സൃഷ്ടിക്കും. സുവർണ്ണജൂബിലിയും കനകജൂബിലിയും ആഘോഷിക്കും. പ്ലാറ്റിനം ജൂബിലിയോ വജ്രജൂബിലിയോ ആഘോഷിക്കാൻ കാലമെത്തുന്നതിനു മുമ്പ് ഭരണകൂടവും ഭരണകർത്താക്കളുടെ പ്രതിമപോലും ക്ഷമകെട്ട ജനങ്ങൾ തല്ലിത്തകർക്കും)
കേരളവും ആ വഴി നീങ്ങിയപ്പോൾ
ഇതൊന്നും മുണ്ടശ്ശേരിമാർക്കും ബേബിമാർക്കും കാണാൻ കഴിയുന്നില്ലെ? തന്നെ പിരിച്ചുവിട്ടതിന്റെ വൈരാഗ്യം മൂലം മാനേജർമാർക്കു മൂക്കു കയറിടണമെന്ന മിനിമം പരിപാടിയേ മുണ്ടശേരിക്കുണ്ടായിരുന്നുള്ളൂ. പാഠപുസ്തകങ്ങളിൽ കയറി കളിച്ചത് പാർട്ടി നേതാക്കന്മാരും സഹയാത്രികരായ ബുദ്ധിജീവികളുമായിരുന്നു. സോവിയറ്റ് യൂണിയനെപ്പറ്റി 'ഭൂമിയിലെ സ്വർഗ്ഗരാജ്യം' എന്ന ലേഖനം (വിചാര വിപ്ലവം എന്ന സമാഹാരത്തിൽ) എഴുതിയ കുറ്റിപ്പുഴ കൃഷ്ണപിള്ളയായിരുന്നു ടെക്സ്റ്റ് ബുക്കു കമ്മിറ്റി ചെയർമാൻ.
പാഠ പുസ്തകങ്ങളിലെ വീഴ്ചകളെപ്പറ്റി ഏറ്റവും നിശിതമായ നിരൂപണം അന്ന് പ്രസിദ്ധപ്പെടുത്തിയത് പ്രഫ. സുകുമാർ അഴീക്കോടുമായിരുന്നു. 1957-59നുശേഷം കമ്യൂണിസ്റ്റു പാർട്ടികളുടെ നേതൃത്വത്തിൽ പല മന്ത്രിസഭകളുമുണ്ടായെങ്കിലും അന്നെല്ലാം വിദ്യാഭ്യാസവകുപ്പു ഭരിച്ചിരുന്നത് മുന്നണിയിലെ കമ്യൂണിസ്റ്റിതര പാർട്ടികളിലെ മന്ത്രിമാരായിരുന്നതുകൊണ്ടു പാഠപുസ്തകങ്ങൾ പ്രത്യയശാസ്ത്ര പ്രചരണത്തിന് ഉപയോഗിക്കപ്പെടുന്നു എന്ന ആരോപണം അന്നൊന്നും ഉണ്ടായില്ല.
ഒന്നാംമന്ത്രിസഭ വിദ്യാഭ്യാസത്തിൽ കയറി കളിച്ചകളിയാണ് ആ മന്ത്രിസഭയ്ക്കെതിരായി വിമോചനസമരമിളക്കി വിടാനും കാലാവധി എത്തുന്നതിനു മുമ്പു തന്നെ മന്ത്രിസഭയെ ഇളക്കിമറിക്കാനും കാരണമായതെന്നു പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വം കുറ്റപ്പെടുത്തിയിട്ടുള്ള കാര്യം ഇ.എം.എസ് തന്നെ ഇങ്ങനെ രേഖപ്പെടുത്തി വച്ചിരിക്കുന്നു-
"ഇത്തരം ഒരു സംഘട്ടനം വിദ്യാഭ്യാസബില്ലിന്റെ അടിസ്ഥാനത്തിൽ വേണമായിരുന്നോ എന്ന പ്രശ്നം കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികം കാലത്ത് വാശിയോടെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂനിയമപരിഷ്കാരം പോലെ മൗലിക പ്രാധാന്യമുള്ള പ്രശ്നങ്ങൾക്കു പകരം വിദ്യാഭ്യാസരംഗത്തെ പരിഷ്കാരത്തിൽ കൈവച്ചത് ജനശ്രദ്ധതിരിച്ചു വിടാനല്ലേ സഹായിച്ചതെന്നാണ് ഒരു വിഭാഗക്കാർ ചോദിച്ചത്. ആ സംശയം കേരളത്തിലെ കമ്യൂണിസ്റ്റു ഗവൺമെന്റ് എന്ന പരീക്ഷണം അവസാനിച്ച കാലത്ത് ഈ ലേഖകനു തന്നെ ഉണ്ടായിരുന്നു". (കമ്യൂണിസ്റ്റു പാർട്ടി കേരളത്തിൽ - രണ്ടാം ഭാഗം - പേജ് 116).
എന്നാൽ ഈ ആചാര്യവചനമൊന്നും എം.എ.ബേബിയെ തെല്ലും സ്പർശിച്ച മട്ടു കാണുന്നില്ല. അഞ്ചുകൊല്ലം കൊണ്ടു കേരളത്തിലെ വിദ്യാർത്ഥികളുടെ മനസ്സിൽ കമ്യൂണിസ്റ്റു വിഷവിത്ത് വിതച്ചശേഷമേ ഇറങ്ങിപ്പോവുകയുള്ളൂ എന്നാണ് അദ്ദേഹം - എ.കെ.ജി സെന്ററും- തീരുമാനിച്ചിരിക്കുന്നത്.
വിഷം ചീറ്റുന്ന
പുസ്തകങ്ങളും ചോദ്യങ്ങളും
ഒന്നാം കൊല്ലം ഇറങ്ങിയ പാഠ പുസ്തകത്തിലെ 'മതമില്ലാത്ത ജീവനിൽ ' തുടങ്ങി മതത്തിനെതിരായ പ്രചരണം. പാഠപുസ്തകങ്ങളിൽ കൂടി മാത്രമല്ല ചോദ്യക്കടലാസിൽ കൂടി, കെ.എസ്.യുക്കാരനെക്കൊണ്ടുപോലും, കമ്യൂണിസം എഴുതിക്കാൻ പറ്റുമെന്നു കെ.എസ്.ടി.എയിലെ ഏതോ ഒരു അധ്യാപക വേഷധാരി കണ്ടുപിടിച്ചു. ഒരു സഖാവിനു പറ്റിയ പിഴ അല്ല ഇത്. +1-ൽ മേഴ്സി രവിയെ സംബന്ധിച്ച ചോദ്യത്തിന്റെ പേരിലുണ്ടായ കോളിളക്കം +2വിലെ പൊളിറ്റിക്കൽ സയൻസു ചോദ്യം തിരിച്ചുവാങ്ങാൻ കാരണമായി. 31-ാം തീയതി ശനിയാഴ്ചയായിരുന്നു ആ പരീക്ഷ നടക്കേണ്ടിയിരുന്നത്. അന്ന് ചോദ്യക്കടലാസു പായ്ക്കറ്റുകൾ പൊ ട്ടിച്ചു കുട്ടികൾക്കു വിതരണം ചെയ്യുമ്പോൾ മാത്രമേ ചോദ്യങ്ങളിലെ വിഷം നാടാകെ ദുർഗന്ധം പരത്തുമായിരുന്നുള്ളൂ. എന്നാൽ അതിന് അവസരം കൊടുക്കാതെ 27-ന് തന്നെ സ്കൂളുകളിൽ ചെന്ന് ചോദ്യപായ്ക്കറ്റുകൾ തിരിച്ചുവാങ്ങിയതിനർത്ഥം, ചോദ്യങ്ങളിലൂടെ എത്രമാത്രം വിഷം കടത്തി വിട്ടിട്ടുണെ്ടന്നു കെ.എസ്.ടി.എക്കും അക്കാദമിക് കൗൺസിലിനും സംഘടനാ നേതാക്കന്മാർക്കും നേരത്തെ അറിവുണ്ടായിരുന്നു എന്നാണല്ലൊ. +1ലെ ചോദ്യമുയർത്തിയ പ്രതിഷേധം കണ്ടു ഭയന്നുപോയ അധ്യാപക സഖാക്കൾ 31-ാം തീയതി വലിയ ബോംബു പൊട്ടുന്നതിനു കാത്തു നിൽക്കാതെ അതു തിരിച്ചു വാങ്ങി കത്തിച്ചുകളഞ്ഞിരിക്കും.
നേരത്തെ സൂചിപ്പിച്ചതുപോലെ എസ്.എസ്.എൽ.സി ക്വസ്റ്റ്യൻ ബാങ്ക് ഉണ്ടാക്കാൻ സഹകരിച്ചതിനു പുറമെ പ്രസിദ്ധങ്ങളായ രണ്ട് അക്കാദമിക് കൗൺസിലുകളുമായി ചോദ്യക്കടലാസു നിർമ്മാണത്തിനും അതിനു പരിശീലനം നൽകുന്നതിനും ഈ ലേഖകൻ ദീർഘകാലം സഹകരിച്ചിട്ടുണ്ട്. രണ്ടു വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങൾക്കു യൂണിറ്റ് ടെസ്റ്റിനുള്ള ചോദ്യങ്ങൾ മാസന്തോറും തയ്യാറാക്കിക്കൊടുത്തിട്ടുണ്ട്. ചോദ്യം തയ്യാറാക്കലിന്റെ സാങ്കേതികവും താത്വികവും ആയ പരിശീലനം ലഭിച്ചതുകൊണ്ടാണ് എനിക്ക് ആ ജോലികളിൽ വിജയിക്കാൻ കഴിഞ്ഞതെന്നു പറയേണ്ടതില്ലല്ലൊ.
കെ.എസ്.ടി.എ ക്കാർ തയ്യാറാക്കി കോളിളക്കം സൃഷ്ടിച്ച ചോദ്യം കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. എത്രമാത്രം രാഷ്ട്രീയ ഭ്രാന്തുണെ്ടങ്കിലും ഒരധ്യാപകന് ഇങ്ങനെയൊരു ചോദ്യക്കടലാസു തയ്യാറാക്കാൻ തോന്നുമോ? ആയിരക്കണക്കിനാളുകളുടെ കൈയിലെത്തുന്ന ചോദ്യക്കടലാസിൽ ഇത്രയും വിഷം ഛർദിച്ചുവച്ച ഈ അധ്യാപകൻ, ക്ലാസിൽ പോകാറുണെ്ടങ്കിൽ, തന്റെ മുമ്പിൽ കിട്ടുന്ന പതിനാറു പതിനേഴു വയസ്സായ വിദ്യാർത്ഥിനീ വിദ്യാർത്ഥികളുടെ മുമ്പിൽ എന്തൊക്കെ പറഞ്ഞും കാട്ടിയും കൂട്ടുന്നുണ്ടാകും?
ചോദ്യമിടുന്ന അധ്യാപകൻ പാഠഭാഗത്തിനപ്പുറം ചാടാൻ പാടില്ല. ഇതെല്ലാം എൻ.സി.ആർ.ടി. തയ്യാറാക്കിയ പുസ്തകത്തിലുണെ്ടന്നാണ് മന്ത്രി പറഞ്ഞത്. ഞാൻ എൻ.സി.ആർ.ടിയുടെ പുസ്തകങ്ങൾ ശരിക്കും നോക്കി. അതിനകത്ത് മേഴ്സി രവിയുടെ കാര്യമില്ല. കോൺഗ്രസിന്റെ നേട്ടങ്ങളെപ്പറ്റി പരിഹാസമില്ല, നരസിംഹറാവുവിന്റെ ഹിഡൻ അജണ്ടയില്ല; തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്താനുപയോഗിച്ച മാർഗ്ഗങ്ങളില്ല സി.പി.എം, സി.പി.ഐ വളർച്ചയില്ല, അങ്ങനെ പലതുമില്ല. മന്ത്രി പുസ്തകം മറിച്ചു നോക്കി തലക്കെട്ടുകളും ചിത്രങ്ങളും കണ്ടശേഷം നേരെ ചാനലുകളുടെ മുമ്പിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. തലക്കെട്ടുകൾ മാത്രം വച്ചുകൊണ്ട് ഇത്തരം ചോദ്യങ്ങൾ എഴുതുന്നവരുടെ മനസ്സിലാണ് വിഷം.
നരസിംഹറാവു ഗവൺ മെന്റിന്റെ രഹസ്യ അജണ്ട എന്തായിരുന്നുവെന്ന ചോദ്യത്തിന് കെ.എസ്.യുക്കാരനും എ.ബി.വി.പി.ക്കാരനും പി.ഡി.പിക്കാരനും അവന് ഇഷ്ടമുണെ്ടങ്കിലും ഇല്ലെങ്കിലും റാവുവിന് രഹസ്യ അജണ്ട ഉണ്ടായിരുന്നുവെന്ന് എഴുതിയല്ലേ തീരൂ. വെറുതെ എഴുതിയാൽ മതിയോ വിശദമായിട്ടെഴുതിയില്ലെങ്കിൽ നല്ലമാർക്കു കിട്ടുകയില്ല. ചുരുക്കം സ്വന്തം മനഃസാക്ഷിക്കും വിശ്വാസത്തിനും എതിരായി എഴുതാൻ- അതും അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളെപ്പറ്റി- ഒരിക്കലും വിദ്യാർത്ഥികളോട് ആവശ്യപ്പെടാൻ പാടില്ല. ഉത്തരക്കടലാസു നോക്കുന്ന അധ്യാപകരെല്ലാം കെ.എസ്.ടി.എക്കാരല്ലല്ലൊ. അവരിലുമുണ്ടല്ലൊ സ്വന്തമായി രാഷ്ട്രീയ വിശ്വാസമുള്ളവർ. കെ.എസ്.യുക്കാരനോ ഇ.ബി.വി.പി.ക്കാരനോ ആയ ഒരു വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് കെ.എസ്.ടി.എക്കാരനായ ഒരധ്യാപകന്റെ കൈയിൽ കിട്ടിയാൽ ആ വിദ്യാർത്ഥിയുടെ കഥ കഴിഞ്ഞതുതന്നെ.
അഭിപ്രായ വ്യത്യാസമുണ്ടാകാൻ ന്യായമായും സാധ്യതയുള്ള കാര്യങ്ങളല്ല, സർവ്വസമ്മതമായോ, സാമാന്യമായോ അംഗീകരിക്കപ്പെട്ട വസ്തുതകളെ അവലംബിച്ചു മാത്രമേ പാഠങ്ങൾ എഴുതാവൂ, ചോദ്യങ്ങൾ ചോദിക്കാവൂ.
ഈ ചോദ്യം ഇട്ട സഖാവിനോട് "സാറെ, സാറിന്റെ അമ്മയുടെ ഭ്രാന്തുപോയോ? യെസ്/നോ" എന്നു മാത്രമേ ഉത്തരം പറയാവൂ എന്നു പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ? ഈ ചോദ്യക്കടലാസു തയ്യാറാക്കിയ സഖാവ് ആയിരക്കണക്കായ +2 വിദ്യാർത്ഥിനീ വിദ്യാർത്ഥികളെ അത്തരം ഒരു ഊരാക്കുടുക്കിൽ തള്ളിയിടുകയായിരുന്നു. ഭാഗ്യമെന്നു പറയട്ടെ, രണ്ടുദിവസം മുമ്പേ, മാന്തിയിട്ടവൻ തന്നെ കുഴി ബോംബുകൾ മാന്തിയെടുത്തുകൊണ്ടുപോയി!
ചാനൽ ചർച്ചയിലെ അട്ടിമറി
ഒരു വാദപ്രതിവാദം നടക്കുമ്പോൾ തർക്ക വിഷയം മറ്റൊന്നാക്കി രക്ഷപ്പെടുന്നത് ബുദ്ധിമാന്മാരുടെ തന്ത്രമാണ്. ആ കലയിൽ ഏറ്റവും വിരുതൻ ഇ.എം.എസായിരുന്നു. കൃഷ്ണപിള്ള മരിച്ചതെങ്ങനെയെന്നു ചോദിച്ചാൽ രാമൻപിള്ളയുടെ മരണമാക്കി മാറ്റിയായിരിക്കും അദ്ദേഹം ഉത്തരം പറയുക.
ഏതാനും ദിവസങ്ങൾക്കു മുമ്പ് ചോദ്യക്കടലാസു വിവാദത്തെപ്പറ്റി ഒരു ടി.വി.ചാനൽ പ്രക്ഷേപണം ചെയ്ത സംവാദം കാണാൻ കഴിഞ്ഞു. ഒരു ഭാഗത്ത് കെ.എസ്.ടി.എ നേതാവ് ഗീവർഗീസും മറു ഭാഗത്ത് എൻ.എസ്.യു.ഐ പ്രസിഡന്റ് ഹൈബി ഈഡനുമായിരുന്നു. ഗീവർഗീസു സഖാവ് സ്റ്റുഡിയോവിലും ഈഡൻ ഡൽഹിയിലിരുന്നുകൊണ്ട് മൊബെയിൽ ഫോണിൽ കൂടിയുമായിരുന്നു സംവാദത്തിൽ പങ്കെടുത്തതെന്നാണ് എനിക്കു മനസ്സിലായത്. സംവാദം തുടങ്ങി മിനുട്ടുകൾ തികയുന്നതിനു മുമ്പ് ഗീവർഗീസ് വിഷയം അട്ടിമറിച്ചു.
ചോദ്യക്കടലാസിലൂടെ ചീറ്റിയ വിഷം എന്ന വിഷയം വിട്ട് ചോദ്യക്കടലാസു വിൽപനയിലൂടെ ലഭിക്കുന്ന സാമ്പത്തിക നേട്ടത്തെപ്പറ്റിയാണ് തർക്കം എന്ന സ്ഥിതിയിലേക്ക് അദ്ദേഹം ചർച്ച തിരിച്ചുവിട്ടു. ചർച്ച നയിച്ച പെങ്കൊച്ചിനാകട്ടെ അതു മനസ്സിലാക്കാനോ വിഷയത്തിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ ചർച്ച നയിക്കാനോ ഒട്ടു കഴിഞ്ഞുമില്ല.
ചോദ്യം ഉണ്ടാക്കി വിറ്റു ലാഭമെടുക്കുന്നത് കെ.എസ്.ടി.എക്കാർ മാത്രമല്ല, മറ്റു പല ഏജൻസികളും ആ രംഗത്തു പ്രവർത്തിക്കുന്നുണെ്ടന്നും മറ്റുമായി അധ്യാപക സഖാവ് പാളം മാറി ഓടിക്കൊണ്ടിരുന്നു. യഥാർത്ഥ പാളത്തിലൂടെ ചർച്ച നീങ്ങുന്നതിന്റെ അപകടം ബോധ്യമുണ്ടായിരുന്നതുകൊണ്ട് അദ്ദേഹം മനഃപൂർവ്വം അത് ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. വിദ്യാർത്ഥിനേതാവ് അക്കാര്യം ചൂണ്ടിക്കാണിച്ചെങ്കിലും അതു മനസ്സിലാക്കാനോ ആ വഴിക്ക് അപരനെ തിരിച്ചു വിടാനോ ഉള്ള യാതൊരു ശ്രമവും സാരഥിയുടെ (ചാനൽ ഭാഷയിൽ ആ ചുമതല വഹിക്കുന്നയാളിനെ എങ്ങനെ വിളിക്കണമെന്ന് എനിക്കറിഞ്ഞുകൂടാ; മോഡറേറ്റർ എന്നോ മറ്റോ വിളിച്ചാൽ ശരിയാകുമോ എന്നു നിശ്ചയമില്ല) ഭാഗത്തുനിന്നുണ്ടായില്ല.
കണ്ടുകൊണ്ടിരിക്കുന്ന നമുക്ക് കലികയറിയിട്ടു കാര്യമില്ലല്ലൊ. ടി.വി. കാശു കൊടുത്തു വാങ്ങിയതാണ്. അതു തല്ലിപ്പൊട്ടിച്ചിട്ടു കാര്യമില്ല. കഴിവില്ലാത്തവരെക്കൊണ്ട് ഇത്തരം ചർച്ചകൾ നടത്തിക്കാൻ ചാനൽ ഉടമസ്ഥർ തയ്യാറാകരുതെന്നു മാത്രം പറയട്ടെ. അട്ടിമറിക്കപ്പെട്ട ഒരു സംവാദമായി അതു മാറി എന്നാണ് എനിക്കു തോന്നിയത്. അപകടം പിടിച്ച ചോദ്യങ്ങൾ രക്ഷപ്പെട്ടു.
(തുടരും)
ഇതു തലമുറകളോടു ചെയ്യുന്ന നീതി - റവ. ഡോ. മാണി പുതിയിടം
അഭിവന്ദ്യ ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ ഒരു വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ ക്രൈസ്തവരുടെ കുട്ടികൾ ക്രിസ്ത്യൻ സ്കൂളിൽ തന്നെ പഠിക്കണമെന്നു പറഞ്ഞ അഭിപ്രായത്തെ രൂക്ഷമായി വിമർശിച്ചുകൊ്യു് അതേ വാരികയിൽത്തന്നെ വന്ന വിമർശ്യൂത്തിന്റെ തലക്കെട്ട് 'പിതാവേ അങ്ങ് തലമുറകളോട് തെറ്റു ചെയ്യുന്നു' എന്നായിരുന്നു. പിതാവിന്റെ നിലപാട് അക്രൈസ്തവമാണെന്നും ആധുനികാനന്തര സിവിൽ സമൂഹത്തിൽ അയിത്താചരണത്തിനുള്ള ആഹ്വാനമാണെന്നും വിമർശ്യൂം കുറ്റപ്പെടുത്തുന്നു. ഒരു പടികൂടി കടന്ന്, ര്ാ മൂന്നോ ശതമാനം വരുന്ന മതവിഭാഗങ്ങൾക്ക് അനുഭവിക്കാൻ കഴിയുന്ന മതസ്വാതന്ത്ര്യം പൊതുസമൂഹത്തിന്റെ ഔദാര്യം മാത്രമാണെന്ന കാര്യം അപകടകരമായി മറക്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അതി്ക്കാളുപരി ഹൈന്ദവരുടെ കുട്ടികൾ ക്രൈസ്തവ വിദ്യാലയങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനമു്യുായാൽ ക്രൈസ്തവ മാ്ജ്മെന്റുകളുടെ വിദ്യാഭ്യാസ വ്യവസായം പൊട്ടിപ്പോകുമെന്നും അദ്ദേഹം മൂന്നാര്റിയിപ്പു നൽകുന്നു. ഹൈന്ദവ്യൂായ സഹപാഠിയെയും അധ്യാപക്യും ക്രൈസ്തവ കുട്ടികൾ വിശ്വസിക്കരുതെന്ന വ്യംഗ്യാർഥമാണത്രേ പിതാവിന്റെ നിലപാടിലുള്ളത്!
വിമർശ്യൂം കാടുകയറിയപ്പോൾ, നാളെ ക്രൈസ്തവരായ രോഗികൾ ക്രൈസ്തവരായ ഡോക്ടർമാരെ മാത്രമേ കാണാവൂ എന്നും, ക്രൈസ്തവർ ക്രൈസ്തവരുടെ വാഹ്യൂങ്ങളിൽ മാത്രമേ കയറാവൂ എന്നും, ക്രൈസ്തവർ ക്രിസ്ത്യൻ ബാങ്കുകളിൽ മാത്രമേ കയറാവൂ എന്നുമൊക്കെയുള്ള നിലപാടെടുക്കുമോയെന്ന് അദ്ദേഹം വൃഥാ ഭയപ്പെടുന്നു.
മേൽപ്പറഞ്ഞ വിമർശ്യൂങ്ങൾ മ്യൂസിൽവച്ചുകൊ്യുുതന്നെ മറ്റുചില മേഖലകളിലേയ്ക്കും കണ്ണോടിക്കാം. ഇന്ത്യാ വിഭജ്യോൂത്തെത്തുടർന്നു ഹിന്ദു-മുസ്ലിം ലഹളയു്യുായ കാലത്താണല്ലോ നമ്മുടെ ഭരണഘട്യൂയ്ക്കു ഭരണഘട്യൂാശിൽപികൾ രൂപം നൽകിയത്. അന്ന് അവർ ഭരണഘട്യൂയുടെ 30-ാം ആർട്ടിക്കിൾ എഴുതിച്ചേർത്തതു മൗലികാവകാശങ്ങൾ പ്രതിപാദിക്കുന്ന ഭാഗത്തു തന്നെയായിരുന്നു. ആ വകുപ്പ് എഴുതിച്ചേർത്തപ്പോൾ, അതു വർഗീയതയ്ക്കു കാരണമായിത്തീരുമെന്ന് അവർക്ക് അൽപംപോലും ചിന്തയു്യുായിരുന്നില്ല. ്രെമറിച്ച്, ഭാരതത്തിന്റെ പുരോഗതി നാനാത്വത്തിൽ ഏകത്വം സംരക്ഷിച്ചുകൊ്യുാവണം എന്നവർ മ്യൂസിലാക്കി. അങ്ങ് മത-ഭാഷാ ന്യൂനപക്ഷങ്ങൾക്ക് യഥേഷ്ടം വിദ്യാഭ്യാസ സ്ഥാപ്യൂങ്ങൾ ആരംഭിക്കാനും നടത്താനും അവകാശമു്ന്ന് അവർ എഴുതിച്ചേർത്തു. അതു വ്യത്യസ്ത ഭാഷക്കാരുടെയും ന്യൂനപക്ഷ മതവിഭാഗങ്ങളുടെയും പൈതൃകം അവികലമായി സംരക്ഷിക്കപ്പെടാൻ വ്ിയായിരുന്നു.
ന്യൂനപക്ഷങ്ങൾക്കു സ്വന്തമായി അവരുടെ വിദ്യാഭ്യാസ സ്ഥാപ്യൂങ്ങൾ ഉ്യുാകണമെന്നു ഭരണഘട്യൂാ പിതാക്കന്മാർ തീരുമാനിച്ചപ്പോൾ, ന്യൂനപക്ഷ വിദ്യാർഥികൾ അവരുടെ സ്ഥാപ്യൂങ്ങളിൽ പഠിച്ച്, അവർക്കുള്ള ആത്മീയ, സാംസ്കാരിക പൈതൃകം നില്യൂിർത്തണമെന്നല്ലേ അവർ ഉദ്ദേശിച്ചത്? അതെങ്ങ് വർഗീയതയാകും? ഭൂരിപക്ഷ മതവിഭാഗത്തിന് അവരുടെ മതാനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും നില്യൂിർത്താൻ പ്രത്യേക നിയമസംവിധാനം ആവശ്യമില്ല. അതു സംരക്ഷിക്കാൻ അവർക്ക് അംഗബലംകൊ്യുു സാധ്യമാവും. എന്നാൽ ന്യൂനപക്ഷ സംസ്കാരവും ആത്മീയ പൈതൃകവും നഷ്ടപ്പെട്ടു പോകാതിരിക്കാൻ പ്രത്യേക നിയമസംരക്ഷണം ആവശ്യമാണ്. പ്രസ്തുത ഭരണഘട്യൂാപരമായ അവകാശം നഷ്ടപ്പെടുത്താതെ പ്രയോജ്യോൂപ്പെടുത്തണമെന്നു മാത്രമേ മാർ പവ്വത്തിൽ തന്റെ വിശ്വാസികളോടു സംസാരിച്ചപ്പോൾ ഉദ്ദേശിച്ചുള്ളൂ. ആ നിലപാടാണ് അഭിമുഖത്തിലും മാറ്റമില്ലാതെ എടുത്തു പറഞ്ഞത്.
മാർ പവ്വത്തിലിന്റെ നിലപാട് ഭരണഘട്യൂയ്ക്കും കോടതിവിധികൾക്കും അനുസൃതമായ നിലപാടാണ്. സർക്കാരും അഹമ്മദാബാദ് സെന്റ് സേവ്യേഴ്സ് കോളജും തമ്മിൽ നടന്ന കേസിൽ സുപ്രീംകോടതിയുടെ പ്രസിദ്ധമായ വിധിയിൽ നിന്നൊരു ഭാഗം ഉദ്ധരിക്കട്ടെ. "സർക്കാർ നടത്തുന്ന കോളജുകളിലും വിദ്യാലയങ്ങളിലും മതത്തിനും ധാർമികതയ്ക്കും സ്ഥാനം നൽകാത്തതുകൊ്യു്, മത്യൂന്യൂപക്ഷങ്ങൾക്ക് അവിടെ നടക്കുന്ന വിദ്യാഭ്യാസം പൂർണ സംതൃപ്തി നൽകുന്നില്ല. വിദ്യാഭ്യാസത്തിൽ നിന്നു മതത്തെ മാറ്റിനിർത്തുന്നതു തന്നെ മതത്തി്തിരായ സമ്മർദമാണല്ലോ. യഥാർഥത്തിൽ മതവിദ്യാഭ്യാസവും ശാസ്ത്രശാഖകളുടെ പഠ്യൂവും ഒന്നു മറ്റൊന്നിൽ നിന്നു വിജയകരമായി വേർതിരിക്കാൻ കഴിയാനാവാത്തവിധം അഭേദ്യമാണെന്നു ന്യൂനപക്ഷങ്ങൾ കരുതുന്നു. അതുകൊ്യു് അവരുടേതായ സ്കൂളുകളും കോളജുകളും സ്ഥാപിച്ചു നടത്തി സാധാരണ വിദ്യാഭ്യാസവും മതബോധ്യൂവും നൽകാൻ അവർ നിർബന്ധിതരായിത്തീരുന്നു. (സെന്റ് സേവ്യേഴ്സ് കോളജ് ഢെ ഗുജറാത്ത് ഗവൺമെന്റ ് നമ്പർ 154).
ന്യൂനപക്ഷങ്ങളുടെ സംസ്കാരം നില്യൂിർത്തുന്നതിനു വിദ്യാലയങ്ങൾ അവശ്യ ഉപാധികളാണെന്നു ഭരണഘട്യൂ ക്യുു. അങ്ങ്യുള്ള സ്ഥാപ്യൂങ്ങളിൽ അതതു ന്യൂനപക്ഷങ്ങളുടെ വിദ്യാർഥികൾ പഠിക്കണമെന്നു പറയുന്നതു ഭരണഘട്യൂയുടെ ഉദ്ദേശ്യ സാക്ഷാത്കാരം തന്നെയെന്നല്ലേ പറയ്ത്? ഇത്തരം വിദ്യാഭ്യാസ സ്ഥാപ്യൂങ്ങളിൽ തങ്ങളുടെ മക്കൾക്കു സമഗ്രമായ വിദ്യാഭ്യാസം നൽകാനുള്ള അവകാശം മതവിശ്വാസികളായ മാതാപിതാക്കൾക്കു്യു്. അത് അവരുടെ കുട്ടികളുടെ അവകാശവുമാണ്. കേരളത്തിൽ ന്യൂനപക്ഷമായ തമിഴർക്ക് അവരുടേതായ വിദ്യാലയങ്ങളു്യുായാൽ തമിഴ്കുട്ടികൾ തമിഴ് സ്കൂളിൽ പഠിക്കണമെന്നു പറയുന്നത് എങ്ങ് വിഭജ്യോൂമാവും?
വിശ്വാസവിരുദ്ധർക്കും "ഗലീലിയോ വ്യുി" ഉന്തി നടക്കുന്നവർക്കുമാണ് മാർ പവ്വത്തിലിന്റെ പ്രസ്താവ്യൂയിൽ വർഗീയത കാണാൻ കഴിയുക. ന്യൂനപക്ഷ വിദ്യാർഥികൾ ന്യൂനപക്ഷ സ്ഥാപ്യൂങ്ങളിൽനിന്നു പരിശീല്യൂം ്ടണമെന്നു പറഞ്ഞതി് ഭൂരിപക്ഷമത്താക്കൾ സ്വാഗതം ചെയ്തല്ലാതെ ആരും എതിർത്തതായി ക്യുില്ല. മാത്രവുമല്ല, ക്രൈസ്തവ സ്ഥാപ്യൂങ്ങളിൽ അറുപതുശതമാനവും പൊതുസമൂഹത്തിൽ നിന്നുള്ള വിദ്യാർഥികളാണ്. അവർക്കാർക്കെങ്കിലും ക്രൈസ്തവ സ്ഥാപ്യൂത്തിൽ നിന്ന് വർഗീയത അനുഭവപ്പെട്ടതായ ഒരു സംഭവംപോലും ഉ്യുായിട്ടില്ല.
1958-ൽ വിശ്വാസ വിരുദ്ധർ കോടതിയിൽ വാദിച്ചത് ഓർമയു്യുല്ലോ. ന്യൂനപക്ഷ വിദ്യാർഥികൾ മാത്രം പഠിക്കുന്ന വിദ്യാലയങ്ങളെ മാത്രമേ ന്യൂനപക്ഷ വിദ്യാലയങ്ങളെന്നു വിളിക്കാൻ പറ്റുകയുള്ളൂവെന്ന്! 2006ലെ സ്വാശ്രയ്യൂിയമത്തിൽ പറയുന്നു, ഒരു സ്ഥാപ്യൂം ന്യൂനപക്ഷസ്ഥാപ്യൂമാകണമെങ്കിൽ വിദ്യാർഥികളിൽ 50 ശതമാനം പേരെങ്കിലും ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ടവരായിരിക്കണമെന്ന്! ഇങ്ങ് തരം പോലെ മറിച്ചും തിരിച്ചും പറയുന്നവർ തന്നെയാണ് മാർ പവ്വത്തിലിന്റെ പ്രസ്താവ്യൂയിൽ വർഗീയത കാണുന്നത്.
ക്രൈസ്തവ വിദ്യാർഥികൾ ക്രൈസ്തവസ്ഥാപ്യൂങ്ങളിൽ പഠിക്കണമെന്നത് മാർ പവ്വത്തിലിന്റെ മാത്രം അഭിപ്രായമല്ല. അതു ക്രിസ്തീയ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വത്തിക്കാൻ കൗൺസിൽ ഡിക്രിയുടെയും, സിബിസിഐയുടെ പൊതു വിദ്യാഭ്യാസ്യൂയത്തിന്റെയും ഭാഗം തന്നെയാണ്. പ്രസിദ്ധമായ സെന്റ് സേവ്യേഴ്സ് കോളജ് കേസ് വിധി തീർപ്പെഴുതിയവരിൽ ഒരാളായ ജസ്റ്റീസ് ഖാന്നയെക്കൂടി ഉദ്ധരിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.
"ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിന്റെ കാര്യത്തിൽ, അവരുടെ വിദ്യാഭ്യാസസ്ഥാപ്യൂങ്ങളെ സംബന്ധിച്ചിടത്തോളം, വിശാലവും ഉദാരവും സഹാനുഭൂതി നിറഞ്ഞതുമായ ഒരു സമീപ്യൂമാണു ഭരണഘട്യൂയിൽ പ്രതിഫലിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ അൽപാൽപമായി കുറയ്ക്കാനുള്ള പരിശ്രമങ്ങൾ കഴിഞ്ഞകാലത്തു നടന്നിട്ടുന്നെങ്കിലും ജാഗ്രതയുള്ള വിഭാഗങ്ങൾ ഇത്തരം ശ്രമങ്ങളെ ചെറുത്തുനിന്നിട്ടു്യു്. ഇതിന്റെ ഫലമായി തർക്കങ്ങളു്യുാവുകയും അവ ഈ കോടതിയുടെ മുമ്പാകെ വരുകയും ചെയ്തിട്ടു്യു്. ദോഷമാരോപിക്കുന്ന നടപടികൾ ഭരണഘട്യൂയുടെ 29ഉം 30ഉം വകുപ്പുകളിൽ ഉൾപ്പെട്ട വ്യവസ്ഥകളെ ലംഘിക്കുന്നുവോ എന്നു തീരുമാനിക്കാനായിരുന്നു അത്" (ഖൗറ.ചീ.104).
ഈ ഭരണഘട്യൂ ഇന്നത്തെ രൂപത്തിൽ നിലനിൽക്കുന്നിടത്തോളം കാലം ഈ അവകാശങ്ങളിൽ കൈകടത്തുന്നതിന് അനുവദിക്കാനാവില്ലെന്നു ജസ്റ്റീസ് ഖാന്ന തുറന്നഭിപ്രായപ്പെട്ടു. പ്രസ്തുത അവകാശങ്ങളെക്കുറിച്ച് ഓർമിപ്പിക്കുക മാത്രമാണ്, തങ്ങളുടെ മക്കളെ ക്രൈസ്തവസ്ഥാപ്യൂങ്ങളിൽ വിട്ടുപഠിപ്പിക്കണമെന്നു പറഞ്ഞപ്പോൾ മാർ പവ്വത്തിൽ ചെയ്തത്. അദ്ദേഹം തലമുറകളോടു തെറ്റു ചെയ്യുന്നില്ല, എന്നു മാത്രമല്ല, നീതി ചെയ്യുക കൂടിയാണ്.
"ഇത് നിശബ്ദമായ രണ്ടാം വിമോചന സമരം".
മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും മതസ്വാതന്ത്ര്യം നിഷേധിക്കുന്നതുമായ നിയമനിര്‍മാണത്തിനായുള്ള ശ്രമം തുടങ്ങിവരികയാണല്ലോ. ഇക്കാര്യവും തെരഞ്ഞെടുപ്പു വേളയില്‍ത്തന്നെ പലരുടെയും മനസില്‍ ഉണ്ടായിരുന്നുവെന്നത് ഓര്‍ക്കേണ്ടതാണ്. ആ പടവാള്‍ ഉറയിലിടാതെ ഇവിടെ ഭരണവിരുദ്ധവികാരം ഒടുങ്ങുകയില്ല. ഇവിടത്തെ ക്രൈസ്തവര്‍ മുഴുവന്‍ ഈ നിയമനിര്‍മാണ സംരംഭത്തെ കടുത്ത ഭീഷണിയായിട്ടാണ് കാണുന്നത്. അതിനെ എന്തു വില കൊടുത്തും എതിര്‍ക്കേണ്ടിവരും
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം
- എന്തിനാണീ നിഴല്‍യുദ്ധം? - മാര്‍ ജോസഫ് പവ്വത്തില്‍
- സാമൂഹികനീതിയും അതിന്റെ മാനങ്ങളും Part 1 & 2 (ഡോ.തോമസ് ശ്രാമ്പിക്കല്‍)
- എമ്പ്രാന്റെ വിളക്കത്തു വാര്യരുടെ അത്താഴം!
- ഇടയലേഖനം - സഭയും രാഷ്ട്രീയവും
- എന്തുകൊണ്ട് ഏഴാം ക്ലാസ്സിലെ പാഠപുസ്തകം പിന്‍വലിക്കണം? (റവ. ഡോ. സ്റ്റീഫന്‍ ആലത്തറ)
- ഒളിയര്‍ഥങ്ങള്‍ നിറഞ്ഞ കേരള പാഠാവലി - ഏറ്റവും വില കുറഞ്ഞ ഓഹരികള്‍ (മാര്‍ ജോസഫ് കല്ലറങ്ങാട്ട്)
- ജനാധിപത്യസംവിധാനം ഇവിടെ നിലനില്ക്കേണ്ടേ ? ( മാര്‍ ജോസഫ് പവ്വത്തില്‍)
- കത്തോലിക്കരോടുള്ള ഒടുങ്ങാത്തപക തീര്ത്താല്തീരാത്തവിധം ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു(റവ. ഡോ. മാണി പുതിയിടം)
- വിദ്യാഭ്യാസത്തെ ചുവപ്പണിയിക്കാനുള്ള ആസൂത്രിത ശ്രമം പാഠപുസ്തകങ്ങളിലൂടെ ( മാര്‍ ജോസഫ് കല്ലറങ്ങാട്ട്)
- പാഠപുസ്തകത്തിലെ വിഷലിപ്തമായ സമീപനങ്ങള്‍ (ഫാ. ഫിലിപ്പ് നെല്പ്പുരപ്പറമ്പില്)
- പുതിയ തലമുറയെ മാര്‍ക്സിസ്റ്റു മൂശയില്‍ വാര്‍ത്തെടുക്കാന്‍ നിഗൂഢ നീക്കങ്ങള്‍ (മാര്‍ ജോസഫ് പവ്വത്തില്‍)
കമ്യൂണിസവും കത്തോലിക്കാവിശ്വാസവും
കമ്യൂണിസത്തെ തിരിച്ചറിയുക : കാലഹരണപ്പെട്ട തത്വശാസ്ത്രങ്ങള്‍
കമ്യൂണിസവും ക്രൈസ്തവ മാനവികതയും
Decree against communism- Pope Pius XII
Q.1 Utrum licitum sit, partibus communistarum nomen dare vel eisdem favorem praestare. [By chance is it licit to give name or to make favors to communist parties?] R. Negative: Communismum enim est materialisticus et antichristianus; communistarum autem duces, etsi verbis quandoque profitentur se religionem non oppugnare, se tamen, sive doctrina sive actione, Deo veraeque religioni et Ecclesia Christi sere infensos esse ostendunt. Q.2 Utrum licitum sit edere, propagare vel legere libros, periodica, diaria vel folia, qual doctrine vel actioni communistarum patrocinantur, vel in eis scribere. [By chance is it licit to publish, promulgate or read books, journals or leaflets which defend the action or the communist doctrine, or to write for them?] R. Negative: Prohibentur enim ipso iure Q.3 Utrum Christifideles, qui actus, de quibus in n.1 et 2, scienter et libere posuerint, ad sacramenta admitti possint. [Can Christians who perform the acts mentioned on n.1 and 2 be admitted to the sacraments?] R. Negative, secundum ordinaria principia de sacramentis denegandis iis, Qui non sunt dispositi Q.4 Utrum Christifideles, Qui communistarum doctrinam materialisticam et anti Christianam profitentur, et in primis, Qui eam defendunt vel propagant, ipso facto, tamquan apostatae a fide catholica, incurrant in excommunicationem speciali modo Sedi Apostolicae reservatam. [If Christians declare openly the materialist and antichristian doctrine of the communists, and, mainly, if they defend it or promumulgate it, “ipso facto”, do they incur in excommunication ("speciali modo") reserved to the Apostolic See?] R. Affirmative
Therefore, all catholic who votes for a communist party (which is a way to make favor) or who affiliates into a communist party, or who writes filo-communist books or magazines are excluded from the sacraments. Those who defend, promulgate or declare the materialism from the communists are also automatically excommunicated. This decree from Pius XII’s Holy Office, confirmed by John XXIII in 1959 is still valid. In fact, Pius XII worked personally against communism in Italy. Such a condemnation of communism adds up to other condemnations made by Pius IX, Leo XIII, St. Pius X, Pius XI, Pius XII (who have condemned it in other opportunities), John XXIII, Paul VI, the Council Vatican II (which reiterated the preceding condemnations) and John Paul II. It has been more than 100 years that the Catholic Church condemns communism, socialism and any kind of materialism and material egalitarianism. The penalty for those who disobey the prohibition of aiding communism (or its variants) under any aspect (including voting for filo-communist parties) is automatic excommunication. "Religious socialism, Christian socialism are contradictory terms, for no one can be, at the same time, good catholic and true socialist." (Pius XI)
Pope Pius XII - "Decree against communism" MONTFORT Associação Cultural